ഫൊട്ടൊഷൊപ്പ് മലയാളത്തില്‍ പഠിക്കാം

Thursday 27 October 2011

മലയാള-തമിഴ് സിനിമ.

നിലവിലൊരു മലയാള സിനിമാ സം‌വിധായകനൊരു പടം പിടിക്കണമെങ്കില്‍ ആദ്യം മനസ്സില്‍ കാണുന്നത് മമ്മൂട്ടിയേയൊ,മൊഹന്‍ലാലിനേയൊ മറ്റൊ ആയിരിക്കും.എന്നിട്ട് അവര്‍ക്ക് അനുയൊജ്യമായ കഥയുണ്ടാക്കും. നടിയേയും, സഹനടന്മാരേയും നായകന്മാര്‍തന്നെ തീരുമാനിക്കും അതാണ് പതിവ്. കഥയില്‍ ഉചിതമായ മാറ്റം വരുത്തുവാന്‍ മലയാള സിനിമാ നടന്മാര്‍ക്ക് അധികാരമുണ്ട്. പാടത്ത് കൃഷിചെയ്യുന്ന കര്‍ഷകന്റെ റൊള്‍ ആണെങ്കില്‍കപൊലും നല്ല കസവ് മുണ്ടും, വെളു വെളുത്ത രാം രാജ് ബനിയനുമേ ധരിക്കൂ. തുണിയില്‍ ഒരിത്തിരി അഴുക്കൊ, ചെളിയൊ പറ്റാന്‍ പാടില്ല, സിനിമയുടെ മുന്നൊട്ടുള്ള പൊക്കിന് അത് നിര്‍ബന്ധമാണ്, ഇടക്ക് പ്രേമത്തിന്റെ മേല്‍വിലാസത്തില്‍ ചില കാമപ്രകടനങള്‍ ഗാന ചിത്രീകരണത്തില്‍ കുത്തിനിറക്കും, അവസാനം സിനിമ തീയേറ്ററിലെത്തി പ്രേക്ഷകര്‍ കാണുമ്പൊള്‍ അവര്‍ക്ക് തൊന്നും ഇത് സിനിമയല്ല മറ്റേതൊ വികൃതകലാരൂപമാണെന്ന്. പടം എട്ട് നിലയില്‍ പൊട്ടും, പടം പൊട്ടിയാല്‍ നിര്‍മ്മാദാവും, സം‌വിധായകനും ഒരേസ്വരത്തില്‍ പറയും മലയാള സിനിമ പ്രദിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്......ഇത് ടിവിയില്‍ കണ്ട് അഭിനയിച്ച നായകന്‍ പൊട്ടിച്ചിരിക്കും കാരണം കൈ പൊള്ളിയത് നിര്‍മ്മാദാവിനല്ലേ....?
ഒരു തമിഴ് സിനിമാ സം‌വിധായകന് മനസ്സില്‍ ഒരു നല്ല പടമെടുക്കണമെന്നായിരിക്കും. അതിനായ് ഒരു നല്ല കഥയൊ, ആശയമൊ കണ്ടെത്തും. എന്നിട്ട് കഥക്കനുയൊജ്യമായ കഥാപാത്രങളെ ദിവസങളെടുത്ത് സൃഷ്ടിക്കും. കഥാപാത്രങള്‍ക്ക് ജീവന്‍ നല്‍കാന്‍ അഭിനേതാക്കളെ തേടി അലയും, കണ്ടെത്തിയല്‍ പ്പിനെ കഥാപാത്രത്തിന്റെ രൂപ സാദൃശ്യം വരുത്താന്‍ കര്‍ശന പരിശീലനങള്‍, വണ്ണമുള്ളവനാണേ പട്ടിണിക്കിട്ട് വണ്ണം കുറക്കും, ഇല്ലാത്തവനാണേ കൂട്ടും, അവിടെ സിനിമയുടെ പൂര്‍ണ്ണമായ കടിഞാണ്‍ സം‌വിധായകന്റെ കയ്യിലാണ്, ഒരു കര്‍ഷകന്റെ റൊള്‍ ആണെ ഒരു തൂമ്പയും, ചെളി പുരണ്ട വസ്ത്രങളുമനിയിപ്പിക്കും, ഒറ്റനൊട്ടത്തില്‍ അവനൊരു അഭിനേതാവല്ല കര്‍ഷകനാണെന്നേ പറയൂ, അത്രത്തൊളം മാറ്റം വരുത്തും അഭിനേതാവില്‍, അവസാനം പടം തീയേറ്ററിലെത്തി പ്രേക്ഷകര്‍ കാണുമ്പൊള്‍ ഇത് സിനിമയല്ല ജീവിതമാണെന്ന് തൊന്നും, അതൊടെ പടം ഹിറ്റാകും ഭാഷാ വ്യത്യാസമന്യേ എല്ലാ തീയേറ്ററുകളിലും പടം ഓടും അത് പടം ഓടിക്കാനുള്ള മാജിക്കല്ല..ഇതാണ് കഴിവ്..ഇടക്കാലമായി നമ്മുടെ മലയാള സിനിമക്കില്ലാതെപൊയെ കഴിവ്...